Posts

Image
കൈത്തക്കര മഖാം  പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിനടുത്ത് കുളപ്പുള്ളി എന്ന സ്ഥലത്താണ് മഹാനായ കൈത്തക്കര ഉസ്താദിന്റെ മഖാം... ഹിജ്റ 1308ൽ മലപ്പുറം ജില്ലയിലെ കൈത്തക്കരയിൽ മോയാട്ടിൽ ഹൈദ്രാോസ് എന്ന കർഷകന്റെ മകനായാണ് മഹാനവർകളുടെ ജനനം... പ്രാഥമിക മത-ഭൗതിക പഠനം നാട്ടിൽ നിന്നു തന്നെയാണ് നേടിയത്... തങ്ങളുടെ മകൻ വലിയ ഒരു പണ്ഡിതനാവണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നവരായിരുന്നു മഹാനവർകളുടെ മാതാപിതാക്കൾ...  അതിനു വേണ്ടി മഹദ് വ്യക്തികളെ കണ്ട് ദുഅ ചെയ്യിക്കാനും മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യാനും പിതാവ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.. പത്താമത്തെ വയസ്സിൽ അന്നത്തെ ഏറ്റവും വലിയ വൈജ്ഞാനിക കേന്ദ്രമായ പൊന്നാനി ദർസിൽ ചേർന്നു പത്തു വർഷം കഠിനമായ പഠന തപസ്യ നടത്തി... കരിമ്പന കുഞ്ഞിപ്പോക്കർ മുസ്ല്യാർ,ശൈഖ് പോക്കർ മുസ്ല്യാർ എന്നീ സൂഫീവര്യൻമാരായിരുന്നു പ്രധാന ഉസ്താദുമാർ... പഠന ശേഷം ദർസ് നടത്തുന്നതിലും മറ്റു ദീനീ പ്രചരണങ്ങളിലുമായി മഹാനവർകൾ കഴിഞ്ഞു കൂടി... പുതിയങ്ങാടി,നന്നംമുക്ക്,തൊഴുപ്പാടം,പട്ടാമ്പി,കാരക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിട്ടുണ്ട്... ജനങ്ങളു
Image
കാളിയാറോഡ് മഖാം  മുഹ്യദ്ധീൻ ശൈഖിന്റെ സന്താന പരമ്പരയിൽ പിറന്ന് ആത്മീയ സഞ്ചാരത്തിനിടെ തൃശൂർ ജില്ലയിലെ ചേലക്കരക്കടുത്ത് കാളിയാറോഡിൽ എത്തിച്ചേരുകയും ഹിംസ്ര മൃഗങ്ങളുടെ വിഹാര ഭൂമികയായ അവിടുത്തെ മലമുകളിൽ  ആരാധനാ നിമഗ്നനായി കഴിഞ്ഞു കൂടുകയും ചൈത ശൈഖ് അബ്ദുറഹ്മാൻ ഖാദിരി(ഖ:സി) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്... ടിപ്പു സുൽത്താൻ,അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പ തുടങ്ങി അനേകം മഹാരഥന്മാർ ഇവിടെ സിയാറത്തിനെത്തിയിട്ടുണ്ട്...   മഹാനവർകൾ ഇബാദത്തിലായിക്കഴിഞ്ഞു കൂടിയ അതേ സ്ഥലത്ത് ബീരാൻ ഔലിയ ഉപ്പാപ്പ ദിവസങ്ങളോളം ഇബാദത്തിൽ കഴിഞ്ഞിട്ടുണ്ടെത്രേ.. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശയും,ആശ്രയവുമറ്റ അനേകായിരങ്ങൾ ദിനേന മഹാനുഭാവന്റെ സവിധത്തിലെത്തി സമാശ്വാസത്തോടെ മടങ്ങുന്നു..  നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ...         ✍🏻നാസർ ചേലക്കര                  9605896091
Image
തോട്ടുപാലം മഖാം ഏകദേശം മൂന്ന് പതിറ്റാണ്ടു കാലം കാളിയാറോഡ് പരിസരത്തുള്ള ജനവിഭാഗങ്ങൾക്ക് ആത്മീയ തണലായി നില കൊണ്ട കാളിയാറോഡ് കേന്ദ്ര ജമാഅത്ത് ഖാളിയായിരുന്ന സയ്യിദ് ഉണ്ണിക്കോയ തങ്ങളാണ് ഇവിടെ വിശ്രമിക്കുന്നത്... പൈശാചികവും,മറ്റുമായ പ്രശ്നങ്ങൾ കൊണ്ട് ഓടിയെത്തുന്നവർക്ക് എന്നുമൊരു തണലായിരുന്നു നാട്ടുകാർ തങ്ങളുപ്പ എന്ന് വിളിക്കുന്ന മഹാനവർകൾ... ദുനിയാവ് സമ്പാദിക്കാനുള്ള അവസരങ്ങളേറെയുണ്ടായിട്ടും ദുനിയാവിനെ പരിഗണിക്കാതെ ആഖിറത്തിനു വേണ്ടി പരിശ്രമിച്ച മഹാനുഭാവൻ 2015 ഏപ്രിൽ 9 വ്യാഴാഴ്ച ഈ ലോകത്തോട് വിട പറഞ്ഞു...   കാളിയാറോഡ് കേന്ദ്ര ജമാഅത്തിനു കീഴിലുള്ള തോട്ടുപാലം മഹല്ല് ജുമാമസ്ജിദിന്റെ  പരിസരത്ത് ആകുല ചിത്തർക്ക് ആത്മീയ പരിഹാരമായി മഹാനവർകൾ വിശ്രമിക്കുന്നു.. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയോടെ... ✍🏻നാസർ ചേലക്കര         9605896091
Image
അജ്മീർ ഖാജാ (റ) ചരിത്രം  മഹാനായ അജ്മീർ ഖാജ(റ)വിന്റെ വളരെ വിശാലമായ ചരിത്രത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണിത്...!! ഇറാനിലെ സഞ്ചർ ഗ്രാമത്തിൽ ഹസ്രത്ത് ഗിയാസുദ്ധീൻ(റ) വിന്റേയും ഉമ്മുൽ വറാ മാഹിനൂർ ബീവി(റ)യുടേയും മകനായി ഹിജ്റ 537 റജബ് 14നാണ് മഹാനവർകളുടെ ജനനം കുഞ്ഞിന് ഹസൻ എന്ന് പിതാവ് നാമകരണം ചൈതെങ്കിലും പിൽക്കാലത്ത് ഖാജാ മുഈനുദ്ധീൻ എന്ന പേരിലാണ് വിശ്രുതനായത് സൂഫീവര്യനായ പിതാവിന്റെ മേൽനോട്ടത്തിൽ ഖുറാസാനിൽ നിന്നാണ് പ്രാഥമിക പഠനം..  തുടർ പഠനത്തിനായി അനേകം വർഷങ്ങൾ ചിലവഴിച്ചു എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി...    മഹാനവർകളുടെ കൗമാര പ്രായത്തിൽ തന്നെ മാതാപിതാക്കൾ ഇഹലോകം വെടിഞ്ഞിരുന്നു.. പിന്നീട് ഖാജാ തങ്ങൾ(റ) സ്വന്തമായുണ്ടായിരുന്ന തോട്ടം പരിപാലിച്ച് കഴിഞ്ഞു കൂടി..  വിശ്രുത സൂഫീ പണ്ഡിതനായ ഇബ്രാഹീം ഖൻദൂസി(റ)ന്റെ ആത്മീയ പരിചരണ ഫലമായി  മഹാനവർകൾ ഐഹിക ലോകവുമായി ബന്ധവിഛേദനം നടത്തി സമ്പത്തെല്ലാം ദാനം ചൈത് ആത്മീയോന്നതി തേടി യാത്രയായി...    സ്വപ്ന ദർശനത്തിലൂടെയുള്ള മുത്ത് നബി(സ്വ)യുടെ ക്ഷണം സ്വീകരിച്ച് മഹാനവർകൾ മക്കയിലെത്തി ദിവസങ്ങളോളം ഇബാദത്തിൽ കഴിഞ്ഞു കൂടി ശ
Image
പള്ളിത്തെരുവ് മഖാം  കരിമ്പനക്കാടുകൾ വെഞ്ചാമരം വീശുന്ന  കതിരണിപ്പാടങ്ങൾ സംഗീത വിരുന്നൊരുക്കുന്ന കല്ലടിക്കോടൻ മലയും,കാട്ടാറുകളും, കളനാദങ്ങളും,കിളിമൊഴികളും നയന,ശ്രവണ മാധുര്യം തീർക്കുന്ന ഹരിതാഭമായ നാട് നമ്മുടെ സ്വന്തം പാലക്കാട്... കേവലം നെല്ലറ മാത്രമല്ല ആത്മ ജ്ഞാനികളുടെ കലവറ കൂടിയാണ് പാലക്കാട്... പാലക്കാടിന്റെ ഉദരത്തിലുറങ്ങുന്ന മഹാത്മാക്കളോടൊത്തുള്ള  യാത്രയിൽ ഇന്നു ഞാൻ പരിചയപ്പെടുത്തുന്നത്  ''പള്ളിത്തെരുവ് മഖാം'' എന്ന മഖാമിനെക്കുറിച്ചാണ്... ''ശൈഖ് ഇസ്മാഈൽ(റ)'' എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്... മഹാനായ  *മഞ്ഞക്കുളം ഖാജാ ഹുസൈൻ (റ) തങ്ങളുടെ* സഹചാരിയായിരുന്നു മഹാനവർകൾ... മൈസൂർ സിംഹം ടിപ്പു സുൽത്താനോടൊത്താണ് ഇവർ പാലക്കാടെത്തിയത്..   ഇബാദത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുന്നതിനു വേണ്ടി വിജന പ്രദേശങ്ങളിൽ കഴിഞ്ഞു കൂടിയ മഹാനവർകൾ നാനാ ജാതി മതസ്ഥർക്കും ആലംബ കേന്ദ്രമായിരുന്നു. അക്കാലത്ത്  പുറം നാടുകളിൽ പോലും മഹാനവർകളുടെ ശ്രുതി  പരക്കുന്നത് ഈ സംഭവത്തോടെയാണ്..👇🏻 ഒലവക്കോട് അകത്തേത്തറ രാജാവിന്ന് കലശലായ വയറുവേദന
Image
പീരുമേട് മഹ്ളറ  _     സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കി ജില്ല... ജില്ലയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണ് പീരുമേട്... പെരിയാർ ടൈഗർ റിസർവും,ത്രിശങ്കു കുന്നുകളും,ഒട്ടേറെ ചരിത്ര സ്മാരകങ്ങളും നിരവധി നയന മനോഹര കാഴ്ചകളൊരുക്കിയാണ് പീരുമേട് നമ്മെ വരവേൽക്കുന്നത്..  പീരുമേടിന്റെ വനാന്തരങ്ങളിൽ ഏക ഇലാഹിന്റെ വിശുദ്ധ പാശം മുറുകെപ്പിടിച്ച് ജീവിച്ച ഒരു മഹാനെക്കുറിച്ച് അൽപ്പമറിയാം...   തമിഴ് നാട്ടിലെ തെങ്കാശിക്കടുത്ത് കണ്യപുരത്ത് ജനിച്ച, സ്വദഖത്തുള്ളാഹിൽ ഖാഹിരി തങ്ങളുടെ കാലക്കാരനും ആത്മീയ സുഹൃത്തുമായ ''പീർമുഹമ്മദ് വലിയ്യുള്ളാഹി'' എന്ന മഹാനാണ് സ്മര്യപുരുഷൻ...   മഹാനവർകൾക്ക് മഹാനായ മുഹ്യദ്ധീൻ ശൈഖിന്റെ തിരുദർശനം ലഭിച്ചത് ആത്മീയ മേഖലയിലേക്ക് തിരിയാൻ നിദാനമായി.. ഖാദിരി-ശത്താരി ത്വരീഖത്താണ് ആത്മീയ വഴിയായി അവലംബിച്ചത്... തിരുവിതാംകൂർ രാജാവിന്റെ വേനൽ വസതിയായിരുന്ന അമ്മച്ചിക്കൊട്ടാരത്തിനോട് ചേർന്നുള്ള വനത്തിന്റെ ഉള്ളിലാണ് മഹാനവർകളുടെ മഹ്ളറ സ്ഥിതി ചെയ്യുന്നത് അഴുത എന്നായിരുന്നു ആദ്യം ഈ സ്ഥലത്തിന്റെ പേര് പിന്നീട് ഈ സ്ഥലത്തിന് പീരുമേട് എന്ന പേര് വന്നത് മഹാ
Image
തെരുവത്ത് പള്ളി മഖാം   പാലക്കാടു നിന്നും വടക്ക് പടിഞ്ഞാറു മാറി 15 കിലോമീറ്റർ അകലെ പല്ലഞ്ചാത്തനൂർ എന്ന സ്ഥലത്താണ്  തെരുവത്ത് പള്ളി മഖാം  സ്ഥിതി ചെയ്യുന്നത്.   നൂറ്റാണ്ടുകൾക്കു മുമ്പ് മദ്രാസിനടുത്ത തിരുവല്ലക്കേണി മഹ്മൂദ് ബന്ധറിൽ ജീവിച്ച ശൈഖ് മുഹമ്മദ് വലിയ്യുള്ളാഹി(റ) എന്ന മഹാനാണ് ഇവിടെ വിശ്രമിക്കുന്നത്.   ഗൗസുൽ അഅ്ളം ശൈഖ് മുഹ്യദ്ധീൻ(റ)ന്റെ സന്താന പരമ്പരയിലാണ് മഹാനവർകളുടെ ജനനം. ദീനീവിജ്ഞാനത്തിന്റെ സകല മേഖലകളിലും, മആനീ,മൻത്വിഖ്, തുടങ്ങിയ വിജ്ഞാന ശാഖകളിലും മഹാനവർകൾ  അത്യഗാധമായ ജ്ഞാനിയായിരുന്നു..   അള്ളാഹുവിന്റെ പൊരുത്തം മാത്രം ലക്ഷ്യം വെച്ച് ദീനീ സമ്പാദനത്തിനും വിതരണത്തിനുമായി നാടും വീടും വിട്ട് പുറപ്പെട്ടിറങ്ങിയ മഹാനവർകൾ ദേശങ്ങൾ താണ്ടി പല്ലഞ്ചാത്തനൂർ എന്ന പ്രദേശത്ത് എത്തിച്ചേർന്നു...  അറുതിയില്ലാത്ത വറുതിയുടെ വറചട്ടിയിൽ വേദന കടിച്ചിറക്കി കഴിയുകയായിരുന്നു ആ സമയത്ത് പല്ലഞ്ചാത്തനൂർ നിവാസികൾ... പല്ലഞ്ചാത്തനൂരിലെത്തിയ മഹാനുഭാവൻ അവിടെ സ്ഥിര താമസമാക്കാൻ തീരുമാനിക്കുകയും ഒരു സ്ഥലത്ത് വിശ്രമിക്കുകയും ചൈതു...  യാദൃശ്ചികമായി അതു വഴി പോയ സ്ഥലമുടമയായ ജന്മിയോട് മഹാനവർകൾ